Friday, March 13, 2009

ഡിറ്റക്ടീവ്

കാത്ത് നില്‍കേണ്ടി വന്നില്ല .ബസ്സ് വന്നു.ആള്‍കാര്‍ ധൃതിയില്‍ കയറുകയാണ് .അതിലേതോ നെറികെട്ടവന്‍ ഷൂസില്‍ ചവിട്ടുകയും ചെയ്തു.ഭാഗ്യത്തിന് സീറ്റ് കിട്ടി.ഒരാള്‍ മാത്രം നില്കുന്നത് അരവിന്ദ് കണ്ടു.

ഒരു സഞ്ചിയും തൂക്കിപ്പിടിച്ചാണ് അയാളുടെ നില്പ് .അഞ്ചടി അഞ്ചിഞ്ചു ഉയരം .ഇരുനിറം .കട്ടിമീശ. ആ മുഖത്ത് തീരെ യോജിക്കാത്ത കണ്ണട .ഇരുപത്തേഴു മുപ്പതു വയസ്സ് .
അധ്യാപകനായിരിക്കണം .മുഖത്തെ ശാന്തതയും പക്വതയും അതാണ്‌ സൂചിപ്പിക്കുന്നത് .മലക്കറി വാങ്ങാനും മറ്റും മാര്‍ക്കറ്റില്‍ പോവുന്നതാവാം .തന്റെ ഡിറ്റക്ടീവ് നിഗമനത്തില്‍ അരവിന്ദ് സന്തുഷ്ടനായി .

ബസ്സ് നിന്നു .അയാളുടെ അടുത്തിരുന്നയാള്‍ എഴുന്നേറ്റു. എന്നാല്‍ ആ സ്റ്റോപ്പില്‍ നിന്നു കയറിയ ഒരു വൃദ്ധന് അയാള്‍ വഴിമാറികൊടുത്തു .അയാള്‍ വീണ്ടും നില്‍പ്പ് തുടരുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി .ബഹുമാനവും.

ബെല്ലടിച്ചു .ബസ്സ് നിന്നു .തന്റെ സ്റ്റോപ്പ് ആയി .അരവിന്ദ് ഇറങ്ങി .റോഡു മുറിച്ചു കടന്നു സ്റ്റേഷനിലേക്ക് കയറി. കോണ്‍സ്റ്റബിള്‍ രാജു ,നീട്ടി ഒരു സല്യൂട്ട് ,പിന്നെ കുശലത്തോടെ ചോദ്യം :എന്താ സര്‍ ബസ്സില്‍ ...
ഒന്നു പുഞ്ചിരിച്ചു .അരവിന്ദ് അകത്തു പോയി വേഷം മാറി .എസ് ഐ കുപ്പായമണിഞ്ഞു മുറിയിലേക്ക് കയറി .

ഫയലുകള്‍ പരതി.ഇന്നലെ പൂര്‍ത്തിയാകാതെ വെച്ച ഫയല്‍ വെറുതെ മറിച്ചു.
പെട്ടന്നൊരു കാല്‍പെരുമാറ്റം .അരവിന്ദ് അഗതനെ കണ്ടു .ബസ്സില്‍ വെച്ചു കണ്ടയാള്‍ .
മറുപടിക്ക് കാത്ത് നില്‍ക്കാതെ സഞ്ചിയില്‍ നിന്നു കടലാസ്സില്‍ പൊതിഞ്ഞ വെട്ടുകത്തി എടുത്തിട്ട് അയാള്‍പറഞ്ഞു .
"എന്റെ ഭാര്യയെ ഇന്നു രാവിലെ ഞാന്‍ വെട്ടിക്കൊന്നു .....എന്നെ അറസ്റ്റ് ചെയ്യു സര്‍ ."

(മലയാള മനോരമ രണ്ടായിരത്തി അഞ്ചു ഏപ്രില്‍ .)

Wednesday, March 11, 2009

സാറ് കൊള്ളാം രസകരമായിരുന്നു..


l"ഒരു മിനിറ്റില്‍ അറുപതു യുഗങ്ങളുണ്ട്‌ ഒരു മണിക്കൂറില്‍ മൂവായിരത്തി അറുന്നൂറു യുഗങ്ങളും "
എം.മുകുന്ദന്റെ കഥയുടെ വരികള്‍ വെറുതെ ഓര്ത്തു പോയി.അവള്‍ അസ്വസ്ഥയായി.പരിക്ഷപാടായിരുന്നു.ചോദ്യങ്ങള്‍ കണ്ടപ്പോള്‍ തലകറങ്ങി.സമയം നീങ്ങുന്നില്ല.പക്ഷേ സാറ് കൊള്ളാംരസകരമായിരുന്നു.സംസാരിച്ച്‌ വന്നപ്പോള്‍ അച്ഛനെയും പരിചയമുണ്ട്.ഫോണ്‍ നമ്പറും വാങ്ങി.എന്ത്പെട്ടന്നാണപ്പോള്‍ സമയം പോയത്.പരിക്ഷാഹാളില്‍ നിന്നിറങ്ങിയപ്പോള്‍ വിഷമം തോന്നി.

പുറത്തിറങ്ങിയപ്പോള്‍ അവളെയും കാത്തു അവന്‍ നില്പുണ്ടായിരുന്നു.അവന് എളുപ്പം ആയിരിക്കണം മുഖംകണ്ടാലറിയാം.
"എങ്ങനെ ഉണ്ടായിരുന്നു ?"അവന്റെ ചോദ്യം .
"നിനക്കെങ്ങനെ "അവളും വിട്ടില്ല.
" കുഴപ്പമില്ല."അല്ലങ്കിലും അവന്‍ അങ്ങനെയാ പറയാറ്.പക്ഷേ,മാര്‍ക്കു വരുമ്പം.
അവള്‍ അവനെ നോക്കി.അവന്‍ വാ തോരാതെ സംസാരികുകയാണ് .ബോറന്‍.അവന്‍ തന്നെ ഒന്നു നോക്കുന്നു കൂടിയില്ല.അതോ താന്‍ കാണാന്‍ കൊള്ളാത്തവളാണോ.

പക്ഷേ സാറ് കൊള്ളാം രസകരമായിരുന്നു.ഒരു നിമിഷം.അവള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.സാറ് വരുന്നു .
ചടാപടാന്നു എഴുന്നേറ്റു.സാറ് ചിരിച്ചു.ഹോ എന്തൊരു ആശ്വാസം. അവന്‍ ഇരിക്കയാണ്. വിഡ്ഢി.ഒന്നുഎഴുന്നേറ്റാല്‍ എന്താവും.ആരാണന്ന് പോലും ചോദിക്കാനുള്ള മര്യാദയില്ലാത്തവന്‍.

"ക്ലാസില്‍ ഇദ്ദേഹമായിരുന്നു."അവള്‍ പറഞ്ഞു.
"കോഴിയാണോ"അവന്‍ ചിരികുകയാണ്.അവള്‍ക്ക് നല്ല കലി വന്നു."നല്ല സാറാ. എന്നോട് ഒത്തിരിസംസാരിച്ചു".
അവന്റെ മുഖം കറുത്തു.അവള്‍ക്ക് രസം പിടിച്ചു.വര്‍ണ്ണന തുടങ്ങി.

അവന്‍ എഴുന്നേറ്റു ഒറ്റ നടത്തം. അവള്‍ വിളിച്ചില്ല.അവന്‍ തിരിഞ്ഞു നോക്കാതെ നടന്നു.അല്ലെങ്കിലും ആണുങ്ങള്‍ ഇങ്ങനെയാ..കോമ്പ്ലെക്സ് പിടിച്ച ജന്തുക്കള്‍.സാറിന് അച്ഛന്റെ പ്രായമെങ്കിലും കാണും .ഇവനൊക്കെ എന്തിന്റെ സൂക്കേടാ..

നേരം വൈകി.അവള്‍ വീടിലെകോടി.കൂടെ കൂടെ തിരിഞ്ഞു നോക്കി.സാറിനെ ഒന്നു കണ്ടിരുന്നെങ്കില്‍.വെറുതെ ഒരു തോന്നല്‍.

എപ്പോഴും പോവുന്ന ബസ് സമയത്തിനല്പം മുന്പേ പോയെന്നറിഞ്ഞപ്പോള്‍ വെപ്രാളമായി.സമയം ആറുമണി.
ബാഗ് തുറന്നു.പത്തു രൂപ.ഒരു ഓട്ടോ പിടിക്കാം. ഇനിയും ടാറിടാത്ത റോഡിലുടെ ഓട്ടോ ചാടികുതിച്ചു.

അവള്‍ സാറുമായി സംസാരിച്ച ഓരോ നിമിഷവും ആലോചിച്ചു ആനന്ദം കൊണ്ടു.ഓട്ടോ ബ്രേക്ക് ഇട്ടപ്പോഴാണ് അവള്‍ക്ക് ബോധമുണ്ടായത്.ഞെട്ടിപ്പോയി. മീറ്ററില്‍ എത്രയായന്നു നോക്കുകയോ ചോദികുകയോ ചെയാതെ കൈയ്യില്‍ ഉണ്ടായിരുന്ന രൂപ കൊടുത്തിട്ട് അവള്‍ വീടിലെക്കോടി.

വീട്ടില്‍ എത്തിയപ്പോള്‍ ഫോണ്‍ ബെല്ലെടിക്കുന്നു.അവനായിരിക്കും .നേരത്തെ പിണങ്ങിയതിനു മാപ്പുചോദിക്കാന്‍.കുറച്ചു അടിക്കട്ടെ. അന്തസായി നടന്നു പോയതല്ലേ.

വീട്ടിലാരുമില്ല .ചെടി ചട്ടി പൊക്കി നോക്കി. തക്കോലുണ്ട് വെളിയിലേക്ക് പോയാല്‍ അങ്ങനെയാചെയ്യാറ്.കതകു തുറന്നു.ഫോണ്‍ ബെല്ലെടികുന്നു.

ഫോണെടുത്ത്."സുന്ദരികുട്ടി".അവള്‍ അമ്പരന്നു ."ആരാ "
"സുന്ദരി കുട്ടി എന്നെ മറന്നോ ,ഞാന്‍ സാറാ"
"സാറ്"അവളുടെ ശബ്ദം പതറി.
"സുന്ദരികുട്ടി പറ,ഇനി എപ്പോഴാ നമ്മള്‍ തമ്മില്‍ കാണുക"
"എന്താണ് സര്‍"അവള്‍ വിയര്‍ത്തു.
"സുന്ദരി കുട്ടിയെ കണ്ടോണ്ടിരിക്കനല്ലേ ഞാന്‍ അത്രയും നേരം നിര്ത്തി സംസാരിച്ചത് .."

അവളുടെ മനസ്സിലെ സാര്‍ രൂപം തകര്‍ന്നടിഞ്ഞു.പിന്നെ വൈകിച്ചില്ല ,"വാ" യും ""യും ചേര്‍ത്തുള്ള സകലചീത്തകളും വിളിച്ചു. തളര്‍ന്നപ്പോള്‍ ഫോണ്‍ വെച്ചു.

ഫോണ്‍ വെച്ചയുടന്‍ വീണ്ടും ബെല്ലെടിച്ചു.അവള്‍ക്ക് കലി കയറി.ഫോണ്‍ എടുത്തു ഞാന്‍ അലറി.
"തനിക്കെന്താ ഞരമ്പ്‌ രോഗമാണോ?"
" "മറുവശം പൊട്ടിച്ചിരി.
"സാറ് വിളിച്ചുവല്ലേ ...എങ്ങനെയുണ്ടായിരുന്നു...രസകരം ആയിരുന്നോ "
അവന്‍ ചിരി നിര്‍ത്താന്‍ പാടുപെടുകയായിരുന്നു.

(മാധ്യമം ദിനപത്രം 2004 february )